Business
എട്ടേക്കറിൽ മല്ലിയിലകൃഷി ; രണ്ട് ലക്ഷം നിക്ഷേപം, ആഴ്ചയിൽ 13.5 ലക്ഷം രൂപ വരുമാനം
വിപണിയില്‍ മല്ലിയില ആവശ്യത്തിന് കിട്ടാത്തതായതോടെയാണ് ഇപ്പോള്‍ മല്ലിയുടെ വില കൂടാൻ കാരണമായത്

മല്ലിയില എന്നത് ഒരു ഇത്തിരിക്കുഞ്ഞൻ ഇലയാണ് എങ്കിലും വരുമാനം നേടാൻ ഏറ്റവും മികച്ചതാണ്. മഹാരാഷ്ട്രയിലെ പിമ്പ്രി പെന്ധര് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകര്‍ മല്ലിയില കൃഷി ചെയ്തു ലാഭം കൊയ്യുകയാണ്. 8 ഏക്കര്‍ കൃഷിഭൂമിയില്‍ ആണ് മല്ലിയില വളർത്തി ഇവിടുത്തെ കര്ഷകന് ലാഭം കൊയ്യുന്നത്.
ആഴ്ചയില്‍ 13.5 ലക്ഷം രൂപയാണ് ഇവർ കൃഷിയിടത്തിൽ നിന്നും ആദായമുഉണ്ടാക്കുന്നത്. രണ്ടു ലക്ഷം രൂപ നിക്ഷേപത്തിലാണ് ഇവിടെ കൃഷിയിറക്കിയത്.വിപണിയില്‍ മല്ലിയില ആവശ്യത്തിന് കിട്ടാത്തതായതോടെയാണ് ഇപ്പോള്‍ മല്ലിയുടെ വില കൂടാൻ കാരണമായത്.
മല്ലിയുടെ മാര്‍ക്കറ്റ് വില കുതിച്ചുയരുകയാണെന്നാണ് പൂനെയിലെ കാര്‍ഷിക മേഖല വിലയിരുത്തുന്നത്. അതിനാൽത്തന്നെ ധാരാളം കർഷകർ ഈ രംഗത്തേക്ക് ഇറങ്ങുന്നുണ്ട്.മുന്‍പ് 5 രൂപ മുതല്‍ 10 രൂപ വരെ വിറ്റിരുന്ന മല്ലിയിലയ്ക്ക് ഇപ്പോള്‍ 30 മുതല്‍ 50 രൂപ വരെയാണ് വില
Business
കോഴിക്കോട് പത്ത് തരം ജ്യൂസുകളുമായി മോനിഷയും കൂട്ടരും
പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു

സംരംഭകത്വത്തിൽ കേരളത്തിന് മാതൃകയാവുകയാണ് ട്രാൻസ്ജെൻഡർ സംരംഭകർ. സാമൂഹിത്തിന്റെ വിവിധ കോണുകളിൽ നിന്നായി പലവിധ തിരിച്ചടികൾ നേരിട്ടിട്ടും തോൽക്കാൻ തനിക്ക് മനസില്ലെന്നു ഉറക്കെ വിളിച്ചു പറയുകയാണ് ഇവർ. ഇത്തരത്തിൽ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മേഖലയിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ സംരംഭകയായ മോനിഷ.
കോഴിക്കോട് നഗരത്തില്‍ സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു ജ്യൂസ് കടയുണ്ട്. ഇവിടെ 7 തരം നെല്ലിക്ക ജ്യൂസുകളും മറ്റു വിവിധയിനം ജ്യൂസുകളുമായി മോനിഷ ആവശ്യക്കാരെ കാത്തിരിക്കുന്നു . കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡറായ മോനിഷയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ ജ്യൂസ് പാർലർ. വ്യത്യസ്ത രുചികളിലുള്ള ജ്യൂസുമായി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എക്സിബിഷനുകള്‍ നടത്തി വരുമാനം കണ്ടെത്തുകയാണ് ഈ സംഘം.
അടുത്തിടെ തൃശൂര്‍ ജില്ലയില്‍ കലോത്സവത്തോട് അനുബന്ധിച്ച് രണ്ടു ദിവസം സ്റ്റാള്‍ ഇട്ട് 275000 രൂപയുടെ വരുമാനമാണ് ഇവര്‍ നേടിയത്. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു. മോനിഷയെ കൂടാതെ അലീന , വര്‍ഷ, ഷംന എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്. തന്റെ നാടായ രാമനാട്ടുകരയില്‍ ഒരു സ്ഥിരം ജ്യൂസ് സ്റ്റാള്‍ ഇടണം എന്നാണ് ഈ സംരംഭകയുടെ ആഗ്രഹം.
മറ്റുള്ളവരുടെ ചെലവിൽ ജീവിക്കാതെ, സ്വന്തം കലയിൽ നിന്ന് മറ്റുള്ളവർക്ക് മാതൃകയാകുക എന്നതാണ് തങ്ങളുടെ താല്പര്യം എന്ന് മോനിഷ പറയുന്നു. തുല്യ നീതി ഉറപ്പു വരുത്തി സംരംഭകവസരങ്ങൾ നൽകി സർക്കാർ കൂടെയുണ്ട് എന്നത് എന്നും ആവേശവും പ്രോത്സാഹനവുമാണ് എന്ന് മോനിഷ വ്യക്തമാക്കുന്നു.
Business
നാടൻ ഭക്ഷണവുമായി കോന്നി, കല്ലാറിന്റെ കടവിലെ ആരണ്യകം
നാടൻ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നടത്തിപ്പും പാചകവും എല്ലാം ഈ സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്

യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് രുചിയും ഗുണനിലവാരവും ഒത്തിണങ്ങിയ ഭക്ഷണം ലഭിക്കാത്തത്. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്ന രീതിയിലാണ് കോന്നിയിൽ ആരണ്യകം എന്ന റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോന്നി- തണ്ണിത്തോട് റോഡില്‍ പെരുവാലി വനഭാഗത്തെ നാടന്‍ ഭക്ഷണശാലയാണ് ആരണ്യകം.
. 2017 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിൽ വീടുകളിൽ നിർമിച്ച രുചികരമായ ഭക്ഷണമാണ് വിളമ്പുന്നത്. ല്ലാറിന്റെ താളത്തില്‍ തട്ടി അടവിയില്‍ ഒരു കുട്ടവഞ്ചിയാത്ര കൊതിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് രുചികരമായ ഭക്ഷണമാണ് ആരണ്യകം ഒരുക്കുന്നത്. എലിമുള്ളുംപ്ലാക്കല്‍ വനസംരക്ഷണസമിതി സ്വയംസേവാസംഘത്തിലെ അംഗങ്ങളായ ആറ് വനിതകള്‍ ചേര്‍ന്നാണ് സഞ്ചാരികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്.

നാടൻ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നടത്തിപ്പും പാചകവും എല്ലാം ഈ സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്. ഓട്ടട, കൊഴുക്കട്ട, വട്ടയപ്പം, കുമ്പിളപ്പം എന്നിവയും ഉച്ചസമയത്ത് കപ്പ, മീന്‍കറി എന്നിവയും വട, പഴംപൊരി , ബജ്ജി, ചായ , കാപ്പി , കുപ്പിവെള്ളം എന്നിവയെല്ലാം തന്നെ തികസിച്ചും ന്യായമായ വിലയിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
കോന്നിയിലെ അടവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കല്ലാറിന്റെ കാഴ്ചകളില്‍ വിഹരിക്കുന്നതിനൊപ്പം രുചികരമായ ഭക്ഷണവും കഴിക്കാം. അടവിയിലേക്ക് വരുന്ന സന്ദര്‍ശകരാരും ആരണ്യകത്തിന്റെ രുചിയറിയാതെ പോകില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സ്ഥാപനം വളർന്നത്. കോന്നി, തണ്ണിത്തോട് റോഡിലെ വാഹനയാത്രികരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.
എലിമുള്ളുംപ്ലാക്കലിനും തണ്ണിത്തോടിനുമിടയില് ഏറെ ദൂരം വനപ്രദേശമായതിനാലും ഭക്ഷണശാലകളില്ലാത്തതിനാലും ആരണ്യകം സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടും. കോന്നി ഫോറസ്റ്റ് ഡവലപ്മെന്റ് ഏജന്‍സിയാണ് ആരണ്യകത്തിന്റെ പ്രവര്‍ത്തനഫണ്ട് നല്‍കുന്നത്. ഈ വഴി യാത്ര പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ സ്ത്രീകളുടെ കൈപ്പുണ്യം ഒന്ന് രുചിച്ചു നോക്കുക തന്നെ വേണം
Business
വിഷവാതകം പുറത്തു വരാത്ത തുമ്പൂർമുഴി കമ്പോസ്റ്റിങ്
സാധാരണ കമ്പോസ്റ്റ് ബിന്നുകളിൽ നിന്നും വ്യത്യസ്തമായി വായു കടത്തിവിടുന്ന ചുറ്റുമതിലുകളോടെ നിർമ്മിക്കുന്ന ടാങ്കുകളിൽ അടുക്കുകളായി നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ 40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു

മാലിന്യസംസ്കരണം നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.വാസയോഗ്യമായ ഭൂമി കുറഞ്ഞു വരുന്ന അവസ്ഥയിൽ നഗരമധ്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. ഈ അവസ്ഥയിൽ വിഷവാതകങ്ങൾ പുറത്തു വരാതെ മാനില്യസംസ്കരണം നടത്താകുക എന്നത് വലിയ കാര്യം തന്നെയാണ്. മാലിന്യ സംസ്കരണത്തിനു പല രീതികൾ നിലവിലുണ്ടെങ്കിലും ഹാനികരമായ വാതകങ്ങൾ പുറത്തുവിടാത്തതും, വളരെ വേഗത്തിൽ മാലിന്യങ്ങളെ വളമാക്കുകയും ചെയ്യുന്ന മാലിന്യ സംസ്കരണ രീതികൾക്കു വേണ്ടിയുള്ള അന്വേഷങ്ങൾ ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു.
ഇത്തരത്തിലുള്ള അവസ്ഥക്ക് ഒരു പരിഹാരമായാണ് കേരള വെറ്ററിനറി സർവ്വകലാശാലയിലെ അധ്യാപകനായ ഡോ. ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ തുമ്പൂർമുഴി കമ്പോസ്റ്റിങ് എന്ന എയ്റോബിക്ക് കമ്പോസ്റ്റിങ്ങ് മാതൃക പരീക്ഷണനിരീക്ഷണങ്ങൾ നടത്തി വികസിപ്പിച്ചത്.ഇന്ന് കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക.
സാധാരണ കമ്പോസ്റ്റ് ബിന്നുകളിൽ നിന്നും വ്യത്യസ്തമായി വായു കടത്തിവിടുന്ന ചുറ്റുമതിലുകളോടെ നിർമ്മിക്കുന്ന ടാങ്കുകളിൽ അടുക്കുകളായി നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ 40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു.എടുത്തു പറയേണ്ട സവിശേഷത ദുർഗന്ധമോ മറ്റ് വിഷവാതകങ്ങളുടെ സാമീപ്യമോ ഇല്ല എന്നത് തന്നെയാണ്.
വായുവിന്റെയും മാലിന്യങ്ങളുടെ മുകളിലെ അടുക്കായി നിക്ഷേപിക്കുന്ന ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി .
ഈ രീതിയിൽ ഹരിത വാതകങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രമേ പുറത്ത് പോകുകയുള്ളൂ. മാത്രമല്ല, ഇതിന്റെ 70 ഡിഗ്രി വരെ ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദപരവും ദുർഗന്ധം തീരെ ഇല്ലാത്തതുമാണ് ഈ കമ്പോസ്റ്റിംഗ് രീതി . വളരെ കുറഞ്ഞ നസ്ഥലത്ത് സൗകര്യമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് ടാങ്ക് നിർമിക്കാമെന്നതും വളരെ കുറച്ചു സ്ഥലമേ ഇതിനു വേണ്ടിവരുന്നുള്ളൂ എന്നതും തുമ്പൂർമുഴി കമ്പോസ്റ്റിംഗ്ൻറെ പ്രത്യേകതയാണ്.അതിനാൽ തന്നെ ഈ രീതി അവലംബിക്കുന്ന ആളുകളുടെ എണ്ണവും വർധിച്ചു വരുന്നു.
-
Business5 days ago
27ാം വയസില്‍ 7,000 കോടി രൂപയുടെ സംരംഭം കെട്ടിപ്പടുത്ത മിടുക്കി
-
Business2 weeks ago
25 കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന 95 കാരൻ സിഇഒ
-
Auto6 days ago
ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍
-
Business5 days ago
ആട് വളർത്തൽ; വരുമാനം നൽകുന്ന മികച്ച ഇനങ്ങളെ പരിചയപ്പെടാം
-
Auto1 week ago
ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്കൂട്ടര്‍!
-
Uncategorized4 days ago
ആക്രി കച്ചവടത്തിലൂടെ കോഴിക്കോട് സ്വദേശി ജാബിർ സമ്പാദിക്കുന്നത് പ്രതിവർഷം 3 കോടി രൂപ
-
Business6 days ago
കേരളത്തില്‍ കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍: വ്യവസായ മന്ത്രി
-
Business3 days ago
ഫേസ്ബുക്ക് വഴി വിപണി പിടിക്കുന്ന കലവറ അച്ചാറുകൾ ; വ്യത്യസ്തം ശ്രീലക്ഷ്മിയുടെ മാർക്കറ്റിങ്